Wednesday, March 14, 2012

അഭിസാരികയും കറിവേപ്പിലയും

അച്യുതാനന്ദന്  സിന്ധു ജോയിയെ കണ്ടാല്‍ കലിയിളകും.ഒരുത്തി എന്ന് വിളിക്കും.അഭിസാരിക എന്നും വിളിക്കും.കറിവേപ്പില എന്നാണ് ഉദ്ദേശിച്ചത് എന്നും പറയും.
അച്ചുതാനന്ദന്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ രക്ഷക്ക് അവതരിച്ചതാണ്.പക്ഷെ,
നവെടുത്താല്‍ സ്തീകളെ പുലഭ്യം പറയും.മൈക്ക് കിട്ടിയാല്‍ പെണ്‍വാണിഭക്കാരെ
നാവു കൊണ്ട് വെടി വെക്കും.കയ്യാമവും വെക്കും.
മൂപ്പര്‍ക്ക് എന്തും പറയാം.നാക്ക്‌ കൊണ്ട് സ്ത്രീകളെ പീഡിപ്പിക്കാം.പൊതു സമൂഹത്തില്‍ അപമാനിക്കാം.


മുമ്പ് മലമ്പുഴയില്‍ തനിക്കെതിരെ മത്സരിച്ച ലതികാ സുഭാഷിനെ അവഹേളിച്ചു,സംഗതി കേസായി.
കേസ് പിന്നെ ഇല്ലാതായി.പക്ഷെ സമൂഹം അച്യുതാനന്ദനെ തിരിച്ചറിഞ്ഞു.ഇപ്പോള്‍ സിന്ധു ജോയിക്ക്  നേരെയാണ്.വല്ല കാര്യവും ഉണ്ടോ?


അഴിമതിക്കെതിരെ യുദ്ധം നയിക്കുന്ന അച്യുതാനന്ദന്‍ താനും മകനും ഉള്‍പ്പെട്ട കേസുകെട്ടുകളാല്‍ സമ്പന്നമായ പൊതുചര്‍ച്ചയില്‍ നിന്ന് തടിയൂരാന്‍ കടന്നു പിടിച്ചതാണ് സിന്ധുവിനെ.തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ നടക്കുന്ന സ്വന്തം പാര്‍ടി നേതാക്കന്മാരെ
പുലിവാല്‍ പിടിപ്പിക്കുകയുമാവാം.


തന്റെ അഭിസാരിക പ്രയോഗത്തിനെതിരെ ഉയരുന്ന പ്രതിഷേധം പിറവത്ത് പാര്‍ട്ടിയെ പ്രതിരോധതിലാക്കും.അങ്ങനെ വന്നാല്‍ പിറവത്ത് പാര്‍ട്ടി തോല്‍ക്കും.തോറ്റാല്‍ ഒന്ന് പൊട്ടിച്ചിരിക്കുകയുമാവാം.ഒരു വെടിക്ക് എത്ര പക്ഷികള്‍.
അച്യുതാനന്ദന്‍ ആരാ മോന്‍?